Thursday, April 30, 2009

നാല്‍പ്പത്തിരുനാഴി അളന്നു

ആറാംഉത്സവം നടത്തുന്ന നടുവത്തുചേരി കരക്കാര്‍ ഇന്ന് നാല്പത്തിരുനാഴി അളന്നു. ഓരോ ഉത്സവവും നടത്തുന്നവര്‍ തലേദിവസം ക്ഷേത്രത്തിലെത്തി ദീപാരാധനയ്ക്കുശേഷം അടുത്ത ദിവസം തങ്ങള്‍ നടത്തുന്ന ഉത്സവചടങ്ങുകളെക്കുറിച്ചും പരിപാടികളെ കുറിച്ചും ക്ഷേത്രകാര്യസ്ഥനെ ( ദേവസ്വം സബ്ഗ്രുപ്പ് ഓഫീസറെ) അറിയിക്കുന്ന ചടങ്ങാണിത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ ചടങ്ങില്‍ ഉത്സവദിനത്തില്‍ ക്ഷേത്രത്തിലേക്ക് വേണ്ടുന്ന ചെലവുകള്‍ക്കായി 42 നാഴി അരി അളന്നു നല്‍കുന്നു. അതിനാലാണ് ഈ ചടങ്ങിന് നാല്പത്തിരുനാഴി അളവ് എന്ന പേര് സിദ്ധിച്ചത്. ഇപ്പോള്‍ അരി അളന്നു നല്‍കാറില്ല, മുപ്പത്തിയൊന്‍പത് രൂപ അന്‍പത് പൈസ സബ്ഗ്രൂപ്പ് ഓഫീസര്‍ക്കു നല്‍കി രസീത് വാങ്ങുന്നു. ഓഫീസര്‍ കരക്കാര്‍ക്ക് നാലുംകൂട്ടിയുള്ള മുറുക്കാന്‍ (വെറ്റില, അടക്ക, ചുണ്ണാന്പ്, പുകയില) നല്‍കി യാത്രയാക്കുന്നു.

No comments:

Footer

Template Information

Template Updates