Thursday, April 15, 2010

കണ്ണിനും കാതിനും വിരുന്നേകി കളമെഴുത്തും പാട്ടും



















പനയ്ക്കറ്റോടിലമ്മയെ കണ്ട് വണങ്ങാനെത്തിയവര്‍ക്ക് കണ്ണിനും കാതിനും വിരുന്നേകി, ക്ഷേത്രത്തില്‍ ഇന്നലെ കളമെഴുത്തും പാട്ടും നടന്നു. ഭദ്രയുടെ ശ്രീകോവിലിനു മുന്നിലെ സേവപ്പന്തലില്‍ ആണ് കളമെഴുത്തും പാട്ടും നടന്നത്. പന്മന സ്വദേശിയായ ശ്രീജിത്ത് ആണ് കളമെഴുതിയത്. പൊങ്കാലമഹോത്സവദിവസമായിരുന്ന ഇന്നലെ രാവിലെ 8.30 ന് ക്ഷേത്രത്തിലെത്തിയ ശ്രീജിത്ത് പൊങ്കാലയ്ക്ക് ശേഷം എഴുതാന്‍ തുടങ്ങിയ കളം സന്ധ്യയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധന, പൂമൂടല്‍, കലശം എന്നിയ്ക്കുശേഷം പാട്ടും തുടങ്ങി. ഭദ്രയുടെ ചിത്രം വരയ്ക്കാന്‍ ശ്രീജിത്ത് ഉപയോഗിച്ചത്, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ചാടിമരത്തിന്റെ ഇല പൊടിച്ചത്, ഉമിക്കരിപ്പൊടി, ചുണ്ണാന്പ് തുടങ്ങിയവയായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് ശ്രീജിത്ത്.Align Center

No comments:

Footer

Template Information

Template Updates